ആറുമണിക്ക് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കഴിഞ്ഞാൽ പിന്നെ എനിക്ക് ഇരിക്കുപൊറുതി കിട്ടില്ല. പതിനാലു ജില്ലകളിലെ കളക്ടർമാരുടെ ഫേസ്ബുക് പേജ് എടുത്ത് റൂട്ട് മാപ്പ് പരിശോധിക്കും. ആളുകളുടെ റൂട്ട് മാപ്പ് കണ്ടുകഴിഞ്ഞാൽ പിന്നെ ഞാൻ എന്‍റെ ബിർമിങ്ഹാം തൊട്ട് തിരുവനന്തപുരം വരെ യാത്ര ചെയ്ത റൂട്ട് മാപ്പ് വരക്കൽ പണി തുടങ്ങും.
താൻ ഏകാന്തതയുടെ ഉപാസക ആണെന്ന്. ഓഹ്, കാര്യം അറിഞ്ഞല്ലോ, ഇനി പൊയ്‌കൊള്ളൂ എന്ന്... 'തൽപ്പരകക്ഷിയല്ലാ' എന്ന് സലീം കുമാറിന്റെ ശബ്ദത്തിൽ ആലോചിച്ച് ഏകാകിനിക്ക് നന്ദി പറഞ്ഞ് പ്രാതൽ തുടരാനായി എന്റെ മേശയിലേക്ക്.
കൊവിഡ്-19 തീർത്ത പ്രതിസന്ധിയിൽ അവിചാരിതമായി കടന്ന് വന്ന ക്വാറന്റൈൻ ജീവിതത്തിലായിരുന്നപ്പോഴാണ് കുറെ കാലങ്ങൾക്ക് ശേഷം വീടിനെയും അതിനു ചുറ്റുമുള്ളതിനെയും ഞാൻ കണ്ടതും കേട്ടതും അനുഭവിച്ചതും.
ഓരോ നിമിഷവും നാട്ടിലേക്ക് പോരാൻ വഴിയെന്തെങ്കിലും ഉണ്ടോ എന്ന് കണ്ണും നട്ടിരിക്കുകയാണ് ഇപ്പൊ. പനി വന്നാ വയ്യാതെയാണെങ്കിലും കഷ്ടിച്ച്, ഏന്തി ഒരു കട്ടനിട്ടു തരാനോ കഞ്ഞിവെച്ചു തരാനോ ഉമ്മച്ചിയുണ്ടാവും. മരിക്കുവാണെങ്കിലും കൂടപ്പിറപ്പിന്‍റെ വീൽചെയറിൽ തലചായ്ച്ചു മരിക്കാലോ.